Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Childhood Asthma

Family Health

കുട്ടികളിലെ ആസ്ത്മ: മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആസ്ത്മയും കുട്ടികളും

കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.

മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.

ആസ്ത്മയും കോവിഡിനു ശേഷമുള്ള മാറ്റങ്ങളും

കോവിഡ് 19 മഹാമാരിക്കുശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മാരോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.

ലോക ആസ്ത്മ ദിന സന്ദേശം

2026 ലെ ലോക ആസ്ത്മ ദിനത്തിന്‍റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കപ്പെടുന്നു.

ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മ നിയന്ത്രിക്കാനാകൂ.

സമൂഹത്തിനു ചെയ്യാനുള്ളത്...

  • സ്കൂളുകളിൽ ശ്വാസകോശ ആരോഗ്യത്തപ്പറ്റി അവബോധ ക്ലാസുകൾ സംഘടിപ്പിക്കുക.
  • പൊതു സ്ഥലങ്ങളിൽ പുകവലി നിയന്ത്രണം കർശനമായി നടപ്പാക്കുക.
  • വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുക.
  • ആരോഗ്യക്യാമ്പുകൾ സംഘടിപ്പിക്കുക.

ജീവിതശൈലി മാറ്റങ്ങൾ

  • പുകവലി പൂർണമായി ഒഴിവാക്കുക
  • വീട്ടിൽ പൊടി ഇല്ലാത്ത രീതിയിൽ വൃത്തിയായി സൂക്ഷിക്കുക
  • മാസ്ക് ഉപയോഗിക്കുക (പ്രത്യേകിച്ച് മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിൽ)
  • വ്യായാമം നിയന്ത്രിതമായി ചെയ്യുക
  • ശ്വാസകോശ ആരോഗ്യ പരിശോധനകൾ സ്ക്രീനിംഗായി നടത്തുക

ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാനാവും. ശ്വാസം എടുക്കുന്നത് മനുഷ്യന്‍റെ അടിസ്ഥാനാവകാശമാണ്.

ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്‍റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Latest News

Corehub Up